Movies
മുംബൈ: നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'ത്തിൽ സീതയായി അഭിനയിക്കുന്ന നടി സായ് പല്ലവിക്ക് നേരെ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം. നടിയുടെ ഹിന്ദി ഭാഷാ പരിജ്ഞാനത്തെ കളിയാക്കിയാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
മേയ് ഒന്നിന് പുറത്തിറങ്ങുന്ന തന്റെ പുതിയ ചിത്രമായ 'ഏക് ദിൻ' എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾക്കായി മുംബൈയിൽ എത്തിയതായിരുന്നു സായ് പല്ലവി. മുംബൈയിൽ നടന്ന 'ഏക് ദിൻ കി മെഹഫിൽ' എന്ന സംഗീത നിശയിൽ ആരാധകരെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കാൻ നടി ശ്രമിച്ചിരുന്നു. ഈ സമയത്ത് ഹിന്ദി സംസാരിക്കാൻ തനിക്ക് അല്പം ബുദ്ധിമുട്ടുണ്ടെന്നും തന്റെ ഹിന്ദി അത്ര മികച്ചതല്ലെന്നും നടി തുറന്നു സമ്മതിച്ചിരുന്നു.
സായ് പല്ലവി ഹിന്ദിയിൽ സംസാരിക്കാൻ പ്രയാസപ്പെടുന്ന വീഡിയോകൾ പുറത്തുവന്നതോടെയാണ് ട്രോളുകൾ ആരംഭിച്ചത്. "അടിസ്ഥാനപരമായ ഹിന്ദി വാക്കുകൾ പോലും പറയാൻ അറിയാത്ത സായ് പല്ലവിയാണ് രാമായണത്തിൽ സീതാമാതാവായി അഭിനയിക്കുന്നത്" എന്ന് പരിഹസിച്ചുകൊണ്ട് ഒരാൾ വീഡിയോ എക്സിൽ പങ്കുവെച്ചു. ഹിന്ദി നന്നായി കൈകാര്യം ചെയ്യാൻ അറിയാത്ത ഒരാൾ എങ്ങനെ ഒരു ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിക്കും എന്നതാണ് ഇവരുടെ പ്രധാന ചോദ്യം.
എന്നാൽ നടിക്കെതിരെയുള്ള ഈ കടന്നാക്രമണത്തെ എതിർത്തുകൊണ്ട് നിരവധി പേർ രംഗത്തെത്തി. ഒരു അഭിനേതാവ് എന്ന നിലയിൽ സായ് പല്ലവിയുടെ കഴിവിനെ ഭാഷയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് ആരാധകർ പറയുന്നു.
സായ് പല്ലവിയുടെ സ്വാഭാവികമായ അഭിനയ ശൈലിയും ലാളിത്യവും സീത എന്ന കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമാണെന്ന് ഇവർ വാദിക്കുന്നു. ഭാഷാപരമായ പരിമിതികൾ ഡബ്ബിംഗിലൂടെയോ പരിശീലനത്തിലൂടെയോ പരിഹരിക്കാവുന്നതേയുള്ളൂവെന്നും പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടി.
രണ്ബീർ കപൂർ രാമനായി എത്തുന്ന 'രാമായണ'ത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് സിനിമാ ലോകത്തുള്ളത്. സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ ചിത്രം.
Movies
മദ്യപാനം നിറഞ്ഞ ജീവിതത്തിൽ നിന്നും തന്നെ രക്ഷിച്ചത് സായ് പല്ലവിയാണെന്ന് തുറന്നുപറഞ്ഞ് സംഗീത സംവിധായകൻ സുരേഷ് ബോബിലി.
സായ് പല്ലവിയുടെ ഒറ്റ ഫോൺകോളാണ് അതിന് കാരണമായതന്നും അവരുടെ വാക്കുകളാണ് തന്നെ മദ്യപാനത്തിൽ നിന്നും മുക്തമാകണമെന്ന് ആഗ്രഹിപ്പിച്ചതെന്നും സുരേഷ് വെളിപ്പെടുത്തി.
‘‘വിരാട പർവം എന്ന സിനിമ ചെയ്യുമ്പോൾ ഞാൻ അമിത മദ്യപാനത്തിന് അടിമയായിരുന്നു. ഒരു ഘട്ടത്തിൽ എന്നെ സിനിമയിൽ നിന്ന് മാറ്റാൻ ആലോചനയുണ്ടായി. അന്ന് എന്റെയൊപ്പം നിന്നത് ചിത്രത്തിലെ നായികയായ സായ് പല്ലവി മാത്രമായിരുന്നു. ഞാൻ തന്നെ സംഗീതസംവിധായകനായി തുടരണമെന്ന് സായ് പറഞ്ഞു.
അങ്ങനെയാണ് ആ സിനിമയിൽ തുടരുന്നത്. അവസാന മിക്സിംഗ് പൂർത്തിയായപ്പോൾ എനിക്കൊരു കോൾ വന്നു. ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കോൾ ആയിരുന്നു അത്. സായ് പല്ലവിയാണ് വിളിച്ചത്.
‘വിരാട പർവം’ റിലീസ് ആയിക്കഴിഞ്ഞാൽ ആദ്യം അഭിനന്ദനം ലഭിക്കുന്നത് എനിക്കായിരിക്കുമെന്ന് സായ് പറഞ്ഞു. അതിന് ശേഷം മാത്രമേ അഭിനേതാക്കൾക്ക് പോലും അഭിനന്ദനം ലഭിക്കൂ എന്ന് സായ് പറഞ്ഞു.
മദ്യത്തിനും മറ്റും അടിമപ്പെട്ട് ഉള്ളിലുള്ള കഴിവിനെ നശിപ്പിച്ച് കളയരുതെന്ന് സായ് എന്നെ ഉപദേശിച്ചു. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ അംഗീകാരങ്ങളും ബഹുമാനവും തേടിവരുമെന്നും സായ് പല്ലവി എന്നോട് പറഞ്ഞു.
ആ നടി എന്റെ ജോലിയെ പിന്തുണയ്ക്കുക മാത്രമല്ല ചെയ്തത് ഒരു വ്യക്തിയെന്ന നിലയിൽ എന്റെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു, എന്നോട് അനുകമ്പ കാണിച്ചു. ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിക്കാൻ അതെന്നെ പ്രേരിപ്പിച്ചു. കഴിവുള്ള നിരവധി സംഗീതജ്ഞർ ഇപ്പോഴും കാത്തിരിക്കുന്ന അവസരങ്ങളിലാണ് ഞാനിപ്പോൾ നിൽക്കുന്നത് എന്നെനിക്ക് തോന്നി.
ഇനിയും വളരണമെങ്കിൽ എനിക്ക് ലഭിച്ച ഈ സൗഭാഗ്യത്തെ വിലമതിക്കേണ്ടതുണ്ടെന്ന് ഞാൻ ചിന്തിച്ചു. ആ നിമിഷം മുതൽ മദ്യപാനം ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.’’ സുരേഷ് ബോബിലി പറഞ്ഞു.
Movies
ഭാര്യയും നടിയുമായ ശോഭിത ധൂലിപാലയെക്കുറിച്ച് വാചാലനായി നടൻ നാഗചൈതന്യ. ശോഭിത ഇല്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് തനിക്ക് ചിന്തിക്കാനാകില്ലെന്നും ഒരു സിനിമയിലെ പാട്ടിന്റെ പേരിൽ തന്നോട് മിണ്ടാതിരുന്ന ആളാണ് ശോഭിതയെന്നും നടൻ പറഞ്ഞു.
ജഗപതി ബാബുവിറെ ടോക്ക് ഷോയിൽ സംസാരിക്കവെയാണ് നാഗചൈതന്യ ഭാര്യയെക്കുറിച്ച് പറഞ്ഞത്.
നാഗചൈതന്യയും സായ് പല്ലവിയും ഒന്നിച്ച തണ്ടേൽ എന്ന സിനിമയിലെ ‘ബുജ്ജി തല്ലീ’ എന്ന ഗാനമാണ് വഴക്കിനിടയാക്കിയത്. ശോഭിതയെ നാഗചൈതന്യ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ബുജ്ജി.
പാട്ടിൽ നായികയെ ആ പേര് വിളിച്ചതിന് ശോഭിത കുറച്ചു ദിവസം മിണ്ടിയില്ലെന്ന് നാഗചൈതന്യ പറഞ്ഞു. താൻ പറഞ്ഞിട്ടാണ് ആ പേര് ഉൾപ്പെടുത്തിയത് എന്ന് ശോഭിത കരുതിയിരുന്നു. പക്ഷേ താൻ അങ്ങനെ ചെയ്തിട്ടില്ലെന്ന് നാഗചൈതന്യ പറഞ്ഞു. പരസ്പരം വഴക്കിട്ടാത്ത ബന്ധങ്ങൾ യാഥാർഥ്യമല്ലെന്നും താരം അഭിപ്രായപ്പെട്ടു.
ശോഭിതയെ ആദ്യമായി പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാമിലൂടെയാണെന്നും നാഗചൈതന്യ വെളിപ്പെടുത്തി. ‘ഞങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെടുന്നത്. എന്റെ പങ്കാളിയെ അവിടെവച്ച് കണ്ടുമുട്ടുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.
അവളുടെ സിനിമകളെക്കുറിച്ച് എനിക്ക് അറിയാമായിരുന്നു. ഒരു ദിവസം, ഞാൻ ഷോയുവിനെ (നാഗചൈതന്യയുടെ ക്ലൗഡ് കിച്ചൺ) കുറിച്ച് പോസ്റ്റ് ചെയ്തപ്പോൾ അവൾ ഒരു ഇമോജി കമന്റ് ചെയ്തു. ഞാൻ മറുപടി നൽകി, ഞങ്ങൾ ചാറ്റ് ചെയ്യാൻ തുടങ്ങി. താമസിയാതെ നേരിട്ട് കണ്ടുമുട്ടി.’ താരം പറഞ്ഞു.
2024 ഡിസംബറിൽ ഹൈദരാബാദിൽ വച്ചാണ് നാഗ ചൈതന്യയും ശോഭിതയും വിവാഹിതരാകുന്നത്. രണ്ട് വർഷത്തെ ഡേറ്റിംഗിന് ശേഷമായിരുന്നു വിവാഹം. 2017ൽ സാമന്തയുമായി നാഗചൈതന്യയുടെ വിവാഹം നടന്നെങ്കിലും 2021ൽ ഇരുവരും വേർപിരിഞ്ഞു.